തിരുവനന്തപുരം > ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകില്ല. സുപ്രീംകോടതിയിലുള്ള കേസിൽ ആര്യാമ സുന്ദരം ഹാജരാകുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ കേസിൽ ഹാജരാകുന്നതിൽനിന്നും ആര്യാമ സുന്ദരം പിൻമാറുകയായിരുന്നു.
ഹാജര്‍ ആകാനുള്ള ബുദ്ധിമുട്ട് സുന്ദരം ബോര്‍ഡിനെ അറിയിച്ചു. സുന്ദരം നേരത്തെ എന്‍എസ്എസ്സിന് വേണ്ടി കേസില്‍ ഹാജര്‍ ആയിട്ടുള്ളതിനാലാണ് പിൻമാറുന്നത്.
നാളെ 13-ാം തീയതി സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍, ദേവസ്വം ബോര്‍ഡിന് കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും ബോര്‍ഡിന്റെ നിലപാട് അഭിഭാഷകന്‍ വ്യക്തമാക്കുകയെന്നും നേരത്തെ അറിയിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2FhHxgo
No comments:
Post a Comment