കണ്ണൂര്‍ > ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയ നിലപാടുള്ളവരല്ല, എന്നാല്‍ മുസ്‌ലിം ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകള്‍ സൂക്ഷിക്കുന്നവരുണ്ടെന്നതിന് തെളിവാണ് കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്നു പറഞ്ഞ നേതാവാണ് കെ എം ഷാജി. അദ്ദേഹം ഒരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മറുഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് അവകാശപ്പെടുകയും ചെയ്യുന്നു‐ അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സിപിഐ എം ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ അതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയ നിലപാടില്‍ നിന്നുകൊണ്ട് ഷാജിയെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ടുലഭിക്കാനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എൽഡിഎഫ് സ്ഥാനാർഥി നികേഷ് കുമാറിന്റെ പരാതി ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതി കെ എം ഷാജിയെ അയോഗ്യനാക്കിയത്.
from Kerala || Deshabhimani Online News https://ift.tt/2qy5EgC
No comments:
Post a Comment