വട്ടവട
ആത്മസുഹൃത്ത‌് അഭിമന്യുവിന്റെ നീറുന്ന ഓർമകളുമായി സന്തത സഹചാരിയായിരുന്ന അർജുൻ കൃഷ‌്ണ കൗസല്യയുടെ വിവാഹത്തിനെത്തി. വേദിയിൽവച്ച‌് സഹോദരനെന്നപോലെ കൗസല്യക്ക‌് മോതിരം സമ്മാനമായി നൽകിയത‌് ഏവരെയും വികാരനിർഭരരാക്കി. എസ‌്ഡിപിഐ –- ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികളുടെ കൊലക്കത്തിക്ക‌് ഇരയായ അഭിമന്യുവിനൊപ്പം മാരകമായി പരിക്കേറ്റ അർജുൻ ഒരുമാസത്തോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട‌് ആശുപത്രി വിട്ടെങ്കിലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ വട്ടവടയിൽ എത്തിയിരുന്നില്ല. പകരം അച്ഛൻ മനോജിനെയും അമ്മ ജെമിനിയെയും അയച്ച‌് അഭിമന്യുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ഇപ്പോഴും ശാരീരിക പ്രശ‌്നങ്ങളുണ്ട‌്. പക്ഷേ പ്രിയ സുഹൃത്ത‌് മനസ്സിൽ കൊണ്ടുനടന്ന സ്വപ‌്നം യാഥാർഥ്യമാകുന്നതിന‌് സാക്ഷിയാകാൻ എത്തുകയായിരുന്നു.
തലേദിവസം തന്നെ മഹാരാജാസിലെ 70–-ഓളം കുട്ടികളോടൊപ്പം അർജുൻ വട്ടവടയിലെത്തി. അഭിമന്യുവിന്റെ മൃതദേഹം മറവുചെയ‌്തിടത്ത‌് ഒരുനിമിഷം അവർ നിന്നു. "കൗസല്യ എന്റേയും സഹോദരിയാണ‌്. എപ്പോഴും കുടുംബത്തിനൊപ്പമുണ്ടാകു'മെന്ന‌് ഇടറുന്ന കണ‌്ഠത്തോടെ അർജുൻ അറിയിച്ചപ്പോൾ- അച്ഛൻ മനോഹരന്റെയും അമ്മ ഭൂപതിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2PVara5
No comments:
Post a Comment