ഗുരുവായൂർ
ബിജെപി പ്രസിഡന്റിന്റെ ആചാരസംരക്ഷണ രഥയാത്ര ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ നൂറുകണക്കിന് ഭക്തരുടെ ആരാധനക്ക് തടസ്സം സൃഷ്ടിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആരാധനയ‌്ക്കായി ഭക്തർപോകുന്ന കിഴക്കേ നട റോഡ് അടച്ച് ബിജെപി സംസ്ഥാനപ്രസിഡന്റ് ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പിള്ളിയും നയിക്കുന്ന ആചാരസംരക്ഷണ രഥയാത്ര സ്വീകരണമാണ‌് ഭക്തരെ വലച്ചത്.പകൽ മൂന്നിന് നിശ്ചയിച്ച സ്വീകരണമായിരുന്നെങ്കിലും രണ്ടുമുതൽക്കേ കസേര നിരത്തിയതോടെ ക്ഷേത്രത്തിലേക്ക് ആളുകളെ കടത്തിവിടാതായി. 200 ഓളം വിവാഹങ്ങളും മറ്റു ചടങ്ങുകളും ഉണ്ടായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശികാലം കൂടിയായതിനാൽ വൻതിരക്കായിരുന്നു. ചെമ്പൈ സംഗീതോത്സവത്തിനുള്ളവർകൂടി വന്നതോടെ വൻതിരക്കായിരുന്നു. നാലുമണിക്കൂറോളം ഇതുവഴി ആരേയും കടത്തിവിട്ടില്ല. രാത്രി ഏഴോടെയാണ് പരിപാടി കഴിഞ്ഞത്.
നഗരസഭാ ലൈബ്രറിക്കുമുന്നിലെ ട്രാഫിക് ഐലൻഡ‌് മുതൽ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ കവാടം വരെ നടുറോഡിൽ കസേരനിരത്തിയാണ് ശ്രീധരൻപിള്ളക്ക് സ്വീകരണമൊരുക്കിയത്. ഗുരുവായൂർ ഫയർഫോഴ്സിന്റെ ഗേറ്റിനുമുന്നിലും കസേര നിരത്തി.
നഗരസഭാ ലൈബ്രറി, നഗരസഭാ ഓഫീസ് എന്നിവിടങ്ങളിലേക്കും ആർക്കും പ്രവേശിക്കാനാകാത്ത അവസ്ഥയായിരുന്നു. ഫയർ ഫോഴ്സിനുപോലും വാഹനം പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആദ്യമായാണ് ദർശനത്തിനെത്തുന്നവർ അടക്കമുള്ള യാത്രക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് റോഡിന് മധ്യത്തിൽ സമ്മേളനം നടത്തുന്നത്.
from Kerala || Deshabhimani Online News https://ift.tt/2B21rb7
No comments:
Post a Comment