കൊച്ചി> ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ വിശാലമായ പൊതുതാൽപ്പര്യവും മതനിരപേക്ഷതയും പരിഗണിക്കേണ്ടതുണ്ടന്ന് സർക്കാർ .തീരുമാനമെടുക്കും മുൻപ് വിവിധ സംഘടനകളുടെ ഭാഗം കേൾക്കേണ്ടതുണ്ടന്ന് സർക്കാർ കോടതിയെ അറിയിച്ചു .
ശബരിമല ഏക മതനിരപേക്ഷ ക്ഷേത്രമാണ് . ഇത് അംഗീകരിക്കപ്പെട്ട ചരിത്ര സത്യമാണ് . ശബരിമലയിൽ ജാതി മത വിലക്കില്ല .മുസ്സീംങ്ങളും ക്രിസ്ത്യാനികളും അയ്യപ്പ ഭക്തരാണ്. വാവർ നട ശബരിമലയുടെ ഭാഗമാണ് . വാവർ പള്ളി സന്ദർശിച്ച ശേഷമാണ് ഭക്തർ സന്നിധാനത്തേക്ക് പോകുന്നത് .
ക്രിസ്ത്യനായ യേശുദാസ് അയ്യപ്പഭക്തനാണ് അയ്യപ്പന്റെ ഉറക്കു പാട്ടായ ഹരിവരാസനം പാടിയിട്ടുള്ളത് യേശുദാസാണ് .ശബരിമല ഗോത്രവർഗ ആരാധനാ കേന്ദ്രമായിരുന്നുവെന്ന വാദമുണ്ട് ബുദ്ധമത ക്ഷേത്രമായിരുന്നുവെന്നും വാദമുണ്ട് .ശരണം എന്ന വാക്ക് ബുദ്ധിസവുമായി ബന്ധപ്പെട്ടതാണ്
അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കും മുൻപ് വിശാല താൽപര്യം കണക്കിലെടുത്ത് വിഷയത്തിന്റെ പ്രധാന്യം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി . വഖഫ് ബോർഡ്, വാവർ ട്രസ്റ്റ് ,മുസ്സീം സംഘടനകൾ ക്രിസ്ത്യൻ സംഘടനകൾ ,ഗോത്രവർഗ സംഘടനകൾ എന്നിവരെ കേസിൽ കക്ഷിയാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്
കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ വ്യവസ്ഥ 3 ( a ) പ്രകാരം അഹിന്ദുക്കൾക്ക്ക്ഷേത്രത്തിൽ വിലക്കുണ്ടന്നും ഇത് ശബരിമലയ്ക്ക്ബാധകമാക്കണമെന്നുള്ള രണ്ട് ഹർജികളിലാണ് സർക്കാർ നിലപാടറിയിച്ചത്
from Kerala || Deshabhimani Online News https://ift.tt/2qGtTJr
No comments:
Post a Comment