അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു - Dilan Hot News

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി> അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിയ്ക്കണമെന്ന ഷാജിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. രാവിലെ കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് പി ഡി രാജന്‍ തന്നെയാണ് സ്റ്റേ അനുവദിച്ചത്. ഇത്തരം കേസുകളില്‍ സാധാരണ സ്റ്റേ അനുവദിയ്ക്കാറുണ്ട്. .ഒരാഴ്ചയ്ക്കകം ഷാജി 50000 രൂപ കെട്ടിവെയ്ക്കണമെന്നും സ്റ്റേ അനുവദിച്ച് കോടതി പറഞ്ഞു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിയ്ക്കും.സ്റ്റേയുടെ ഉപാധികള്‍ അപ്പോള്‍ മാത്രമേ കോടതി വ്യക്തമാക്കൂ.

ഷാജിയെ അയോഗ്യനാക്കിയ കോടതി ആറുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും വിലക്കിയിട്ടുണ്ട്.സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഷാജി വ്യക്തമാക്കിയിരുന്നു,

എതിർസ്‌ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ്‌ നടപടി. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കെ എം ഷാജി ന്യൂനപക്ഷ സമുദായത്തിനിടയിൽ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചുവെന്ന തെരഞ്ഞെടുപ്പ്‌ ചട്ടലംഘന കേസിലാണ്‌ നടപടി. കെ എം ഷാജി നികേഷ്‌  കുമാറിന്‌ 50000 രൂപ കോടതി ചെലവ്‌ നൽകണമെന്നും കോടതി വിധിച്ചു.

അതേസമയം തന്നെ എംഎൽഎയായി പ്രഖ്യാപിക്കണമെന്ന നികേഷ്‌ കുമാറിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2462 വോട്ടിനാണ്‌ കെ എം ഷാജി വിജയിച്ചിരുന്നത്‌. കേസിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ കെ എം ഷാജി അറിയിച്ചു.

തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ തന്നെ കെ എം ഷാജിക്കുവേണ്ടി യുഡിഎഫ് അടിച്ചിറക്കിയ ആറു വിവാദ ലഘുലേഖകൾ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് നേതാവും അന്നത്തെ വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായ മനോരമയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ഈ ആറു ലഘു ലേഖകളും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങൾ പൂർണമായി കാറ്റിൽ പറത്തുന്നതായിരുന്നു.

അറബി തലവാചക കത്തിലുള്ള ഒരു ലഘുലേഖയാണ് കോടതി ഗൗരവമായെടുത്തത്. മുഹമ്മദീയനായ കെ എം മുഹമ്മദ് ഷാജിക്കു വോട്ടു ചെയ്യണമെന്നു പറയുന്ന ഈ ലഘുലേഖയിൽ മുഹമ്മദീയനല്ലാത്തവർ സിറാത്തിന്റെ പാലം കടക്കില്ലെന്നും പറയുന്നു. നഗ്നമായ വർഗീയ പ്രചാരണമാണി തെന്ന് കോടതി കണ്ടെത്തി.

എൽ ഡി എഫ് സ്ഥാനാർഥി എം വി നികേഷ് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു മറ്റു ലഘുലേഖകൾ



from Kerala || Deshabhimani ​Online ​News https://ift.tt/2QwWXyy

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages