തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാറിനെ ഡിവൈ.എസ്.പി. തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയതിനുപിന്നാലെ ദൃക്സാക്ഷിക്ക് ഭീഷണി. ലോക്കൽ പോലീസ് ഏക ദൃക്സാക്ഷിയായി ഉൾപ്പെടുത്തിയ കൊടങ്ങാവിള സുൽത്താൻ ഹോട്ടലിന്റെ ഉടമ മാഹീനുനേരെയാണ് ഭീഷണി. അതിനിടെ, അന്വേഷണ സംഘത്തലവൻ എസ്.പി. ആന്റണിയുടെ നേതൃത്വത്തിൽ സനലിന്റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന കൊടങ്ങാവിളയിലും ഡിവൈ.എസ്.പി. ഹരികുമാറിന്റെ സഹായിയായ ബിനുവിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. എന്നാൽ, സംഭവംനടന്ന് അഞ്ചാം ദിവസവും പ്രതിയായ ഹരികുമാറിനെയും ഒപ്പമുണ്ടായിരുന്ന ബിനുവിനെയും പിടികൂടാനായില്ല. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സനലിന്റെ അമ്മ രമണി പറഞ്ഞു. നഷ്ടപരിഹാരവിഷയത്തിലും അറസ്റ്റിലും അനുകൂല നടപടികളുണ്ടായില്ലെങ്കിൽ ബുധനാഴ്ചയ്ക്കുശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവശേഷം നെടുമങ്ങാടെത്തിയ ഹരികുമാറും കൂട്ടാളിയും മറ്റൊരു പോലീസുദ്യോഗസ്ഥന്റെ കാറിലാണ് രക്ഷപ്പെട്ടതെന്നതാണ് സംശയം. ഹരികുമാറിന്റെ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹരികുമാറിന്റെ ഓലത്താന്നിയിലെയും കല്ലറയിലെയും വീടുകളിലും തെളിവെടുപ്പുനടന്നു. വ്യാഴാഴ്ച രാത്രി സനൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലുടമ മാഹീനെകണ്ട് ക്രൈംബ്രാഞ്ച് വീണ്ടും മൊഴി രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് കടയിലും വീട്ടിലും അപരിചിതർ എത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നത്. കടയിലെത്തിയ നാലുപേർ ഇനിയും നിനക്ക് കച്ചവടം നടത്തികൊണ്ടുപോകണോയെന്ന് ചോദിച്ചതായി മാഹീൻ പറഞ്ഞു. മാഹീന്റെ മണലുവിള തൊട്ടിൽപ്പാലത്തെ വീട്ടിലെത്തിയാണ് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. സംഭവത്തിൽ ലോക്കൽ പോലീസ് വിട്ടുപോയ ദൃക്സാക്ഷികളുണ്ടെങ്കിൽ അവരുടെയും മൊഴി രേഖപ്പെടുത്തും. ഹരികുമാറും ബിനുവും തമിഴ്നാട്ടിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ഇതിനിടയിൽ മെഡിക്കൽ കോളേജിൽ പോലീസ് സാധാരണ അപകടമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുമ്പോൾ ഉണ്ടായ അപകടമെന്നാണ് പോലീസ് അത്യാഹിത വിഭാഗത്തിൽ പറഞ്ഞത്. പിന്നീട് ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി രേഖകൾ മാറ്റിയത്. അപകടത്തിനുശേഷം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ രണ്ട് സി.പി.ഒ.മാരെ മാത്രം കുറ്റക്കാരാക്കി ഒതുക്കി തീർക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. കർമസമതിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടന്നു. അന്വേഷണ സംഘത്തെ മാറ്റണമെന്നും സനലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കർമസമിതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.45-ന് ഡിവൈ.എസ്.പി. ബി. ഹരികുമാർ സനൽകുമാറിനെ വാക്കുതർക്കത്തിനിടെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
from mathrubhumi.latestnews.rssfeed https://ift.tt/2Dwbrf0
Post Top Ad
Responsive Ads Here
Saturday, November 10, 2018
Home
mathrubhumi.latestnews.rssfeed
സനൽകുമാറിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് മൊഴിയെടുത്തതിനുപിന്നാലെ ദൃക്‌സാക്ഷിക്ക് ഭീഷണി
സനൽകുമാറിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് മൊഴിയെടുത്തതിനുപിന്നാലെ ദൃക്‌സാക്ഷിക്ക് ഭീഷണി
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment