ന്യൂഡൽഹി> ഛത്തീസ‌്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് തുടങ്ങി. മാവോയിസ‌്റ്റ‌് ശക്തികേന്ദ്രമായ തെക്കൻ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ‌് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ‌് ബഹിഷ‌്കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ‌്റ്റുകൾ ശക്തമായി രംഗത്തുണ്ട‌്. രണ്ടാഴ‌്ചയ‌്ക്കിടെ സൈനികരുൾപ്പെടെ 13 പേരാണ‌് കൊല്ലപ്പെട്ടത‌്.ക്രമസമാധാന പാലനത്തിനായി ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത‌് വിന്യസിച്ചു.
അഞ്ച‌് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആദ്യത്തേതാണ‌് ഛത്തീസ‌്ഗഡിലേത്. ആദ്യഘട്ടത്തിലെ 18 സീറ്റിൽ പന്ത്രണ്ടിലും 2013ൽ ബിജെപി തോറ്റിരുന്നു. മുഖ്യമന്ത്രി രമൺസിങ‌് ഉൾപ്പെടെ 190 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട‌്. ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി, അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ‌്, നിർണായശക്തിയായ അജിത് ജോഗി–-മായാവതി സഖ്യം എന്നിവരാണ‌് മത്സരരംഗത്തുള്ളത‌്. രണ്ടാംഘട്ടമായി 20ന് 72 മണ്ഡലങ്ങളിൽ വോട്ടെടുപ്പ‌് നടക്കും.
from Kerala || Deshabhimani Online News https://ift.tt/2PTyqqf
No comments:
Post a Comment